ചേളാകം
കൈത്രാസ് ഉപയോഗിച്ച് കുരുമുളക്, പാക്ക്, ചമ്പൻ, കശുവണ്ടി, ചക്കക്കുരു തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ തൂക്കാൻ പഴയകാലത്തു കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരിനം തുണിസഞ്ചിയാണ് ചേളാകം. ചേളാവ് എന്നും ചേളാട്ടി എന്നും വിളിക്കപ്പെട്ടിരുന്നു. അയഞ്ഞ കുപ്പായത്തെ ചേളാകം പോലെ എന്നു പരിഹസിച്ചിരുന്നു.
നിർമ്മിച്ചിരുന്ന വിധം[തിരുത്തുക]
കട്ടിയുള്ള കോറത്തുണി അഥവാ കട്ടിയുള്ള ചുട്ടിത്തോർത്ത് എന്നിവ കൊണ്ടു തൈച്ചുണ്ടാക്കിയിരുന്നു. തുണിയുടെ വലിപ്പമനുസ്സരിച്ച് 20-25 കിലോ വരെ തൂക്കാൻ ഉപയോഗിച്ചിരുന്നു. ഒരു കൈകൊണ്ട്` നിഷ്പ്രയാസം കച്ചവടക്കാർ തൂക്കിയെടുത്തിരുന്നു. ചേളാട്ടി തുകൽ കൊണ്ടും നിർമ്മിക്കപ്പെട്ടിരുന്നു. ആധുനിക ക്യാരി ബാഗുകളിൽ നിന്നു വ്യത്യസ്തമായി സാധനങ്ങൾ നിറച്ച ചേളാവ് തലയിലും ചുമക്കാം എന്ന സൗകര്യവുമുണ്ട്.
തമിഴിൽ നിന്നും[തിരുത്തുക]
ചേല എന്ന തമിഴ് വാക്കിൽ നിന്നു ചേളാകം എന്ന പേരു വന്നതിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വന്ന കച്ചടവടക്കാരാണ് കേരളത്തിൽ ചേളാവ് പ്രചാരത്തിലാക്കിയതെന്ന് കരുതുന്നു.
പുനരവതരണം[തിരുത്തുക]
ലാളിത്യം പൂർണമായി നിലനിർത്തിയും അതേ സമയം കൂടുതൽ ഫാഷനബിൾ ആക്കിയും ഫാഷൻ ലോകം ഇപ്പോൾ ചേളാവിനെ പുനരവതരിപ്പിക്കുന്നുണ്ട്. പുതിയ കാലത്തെ ചോളാവ് തീർത്തും പരിസ്ഥിതി സൗഹൃദമാണ്. ബട്ടൺ, സിപ്പ് തുടങ്ങി പ്ലാസ്റ്റിക് അംശം ഒന്നുംതന്നെയില്ല.
അവലംബം[തിരുത്തുക]
- സാഹിത്യ പോഷിണി, നവംബർ 2007 പേജ് 38-39 നാട്ടറിവ് ചേളാവ് മുരളീധരൻ തഴക്കര